
പോർച്ചുഗലിലെ ഫണ്ടിൽ എന്ന് പറയുന്ന കടലോര ഗ്രാമത്തിലെ ഒരു സ്കൂളിലെ കുക്കായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ അമ്മ. അവർക്ക് സ്കൂളിൽ മിച്ചം വരുന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കൊടുത്തിട്ട് വേണമായിരുന്നു അവരുടെ മൂന്ന് മക്കൾക്ക് വിശപ്പകറ്റാൻ വേണ്ടിയിട്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് അവർ ഒന്നുകൂടെ നാലാമത് പ്രഗ്നന്റ് ആവുന്നത്. വളരെയധികം ദരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിൽ നാലാമതൊരു കുട്ടിയെ കൂടി പോറ്റാൻ തങ്ങൾക്ക് കഴിയില്ല എന്ന് തോന്നിയ ആ അമ്മ പലതവണയായി ചൂടുള്ള ബിയർ കഴിച്ചുകൊണ്ട് ആ കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
എന്നാൽ വിധിയെ തോൽപ്പിച്ചുകൊണ്ട് 1985 ഫെബ്രുവരി അഞ്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുകയാണ്. റൊണാൾഡ റീഗൻ എന്ന് പറയുന്ന ആക്റ്ററുടെ കടുത്ത ആരാധകനായ തോട്ടം തൊഴിലാളിയായ അച്ഛൻ അവന് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പേരിടുകയാണ്. തന്റെ ഒഴിവ് സമയങ്ങളിൽ എല്ലാം ഫുട്ബോളിനെ കുറിച്ച് പറയാൻ മാത്രമായിരുന്നു ഫുട്ബോൾ പ്രേമിയായ ആ അച്ഛന് സമയമുണ്ടായത്. അദ്ദേഹം മകനെ കൂടെ ഫുട്ബോൾ കളിക്കാൻ പഠിപ്പിക്കുകയാണ് ചെയ്തത്. പതിയെ പതിയെ ഫുട്ബോൾ എന്നുള്ളത് ക്രിസ്റ്റ്യാനോയുടെ ആവേശമായി മാറിക്കൊണ്ടിരുന്നു.
വളരെയധികം ദാരിദ്ര്യം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് ക്രിസ്റ്റ്യാനോടെ ബാല്യം കടന്നു പോയിട്ടുണ്ടായിരുന്നത്. സ്കൂൾ വിട്ടുകഴിഞ്ഞാൽ അദ്ദേഹം അമ്മയെയും കാത്തിരിക്കുക പതിവായിരുന്നു. അമ്മ സ്കൂളിൽ നിന്നും ബാക്കിയായിട്ടുള്ള എന്തെങ്കിലും ഭക്ഷണം കൊണ്ടുവന്നു ഇവർക്ക് കൊടുത്തു കഴിഞ്ഞാൽ മാത്രമേ അവർക്കെന്ന് വിശപ്പകറ്റാൻ കഴിയുമായിരുന്നുള്ളൂ. ഈ സമയങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ കൂട്ടായിരുന്നത് ഫുട്ബോള് മാത്രമായിരുന്നു. ക്ലാസ്സ് സമയത്ത് പോലും അദ്ദേഹം ക്ലാസിന്റെ ജനാലയിലൂടെ പുറത്തേക്ക് ഇറങ്ങി ഫുട്ബോൾ കളിക്കാൻ പോകുമായിരുന്നു. ക്ലാസിലെ ഏറ്റവും മോശം വിദ്യാർത്ഥി എന്ന പേരുകൂടി ക്രിസ്ത്യാനോക്ക് ചാർത്തിക്കൊടുത്തു. ഫുട്ബോൾ കൊണ്ട് എങ്ങനെ വയറു നിറയ്ക്കാൻ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ ടീച്ചർ അദ്ദേഹത്തിന്റെ അമ്മയോട് എപ്പോഴും ചോദിച്ചു കൊണ്ടിരുന്ന ചോദ്യം.
എന്നാൽ ഫുട്ബോൾ തന്റെ പാഷനാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരിക്കലും ഫുട്ബോളിനെ ഒഴിവാക്കാൻ തയ്യാറായില്ല. അങ്ങനെ എട്ടാമത്തെ വയസ്സിൽ ഒരു ലോക്കൽ ക്ലബ്ബിൽ കളിച്ചു തുടങ്ങുന്നതോടുകൂടിയണ് ക്രിസ്റ്റ്യാനോയുടെ ഫുട്ബോൾ ലൈഫ് ആരംഭിക്കുന്നത്. മറ്റുള്ളവരെക്കാൾ എല്ലാം കഠിനമായ രീതിയിൽ തന്നെയായിരുന്നു ക്രിസ്റ്റ്യാനോ ഫുട്ബോൾ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പത്താമത്തെ വയസ്സിൽ നേഷ്യോണൽ എന്ന് പറയുന്ന ക്ലബ്ബിലേക്കും തുടർന്ന് 12ത്തെ വയസ്സിൽ ലിസ്ബൻ പോർച്ചുഗൽ എന്ന ക്ലബ്ബിലേക്കും തിരഞ്ഞെടുക്കപെടുകയാണ് ഉണ്ടായത്. ക്ലബിനുവേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരുന്ന ക്രിസ്റ്റ്യാനോ പതിനഞ്ചാമത്തെ വയസ്സിൽ ഒരു ഹൃദ്യരോഗം ബാധിക്കുകയാണ് ഉണ്ടായത്.
അതുകൊണ്ടുതന്നെ ഇനിയൊരിക്കലും കളിക്കാൻ കഴിയില്ല എന്ന് ഡോക്ടേഴ്സ് ഒക്കെ വിധിയെഴുതുകയാണ്. എന്നാലും ലിസ്ബൻ പോർച്ചുഗൽ എന്ന് പറയുന്ന ക്ലബ്ബ് അവരുടെ സ്വന്തം ചെലവിൽ ലൈസർ ഉപയോഗിച്ചിട്ടുള്ള ഒരു ശസ്ത്രക്രിയയ്ക്ക് ക്രിസ്ത്യാനോയെ വിധേയമാക്കുകയാണ്. അന്ന് ആ ഐസിയുവിൽ കിടന്നപ്പോൾ ഒരിക്കലും ക്രിസ്ത്യാനോ വിചാരിച്ചിട്ടുണ്ടായിരിക്കില്ല താനായിരിക്കും ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആ ഒരു ഫുട്ബോൾ പ്ലെയർ ആയി മാറുക എന്നുള്ളത്. ഓപ്പറേഷൻ ഒക്കെ കഴിഞ്ഞെങ്കിൽ കൂടുതൽ കാലം റസ്റ്റ് എടുക്കാൻ ക്രിസ്റ്റ്യാനോ തയ്യാറായിരുന്നില്ല. അദ്ദേഹം വീണ്ടും ബൂട്ടും അണിഞ്ഞ് ഗ്രൗണ്ടിലേക്ക് കളിക്കാൻ ഇറങ്ങാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് ക്രിസ്റ്റ്യാനോ യുഗമായിരുന്നു.
ഫുട്ബോളിന്റെ ഓസ്കാർ എന്നൊക്കെ പറയുന്ന രീതിയിലുള്ള ബാലൻഡിയോർ അവാർഡ് അഞ്ചു തവണ നേടിയിട്ടുള്ള ക്രിസ്ത്യാനോയുടെ കളി ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. പക്ഷേ ക്രിസ്ത്യാനോ റൊണാൾഡോ എന്ന് പറയുന്ന ആ ഒരു വ്യക്തിയെക്കുറിച്ച് നമ്മൾ മനസ്സിലാക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകനായി മാറിപ്പോകും. അത്തരത്തിലുള്ള ഒരു സമീപനമാണ് മറ്റുള്ളവരോടും സമൂഹത്തോടൊക്കെ അദ്ദേഹത്തിനുള്ളത്. കിട്ടുന്ന കാശുപയോഗിച്ച് സുഖിച്ചു ജീവിക്കുക എന്നതിനുപരി തനിക്ക് ചുറ്റുമുള്ള സമൂഹത്തിനും എന്തെങ്കിലുമൊക്കെ ഉപകാരം ഉണ്ടാകണം എന്നായിരുന്നു വളരെ ആത്മാർത്ഥതയായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ക്രിസ്ത്യാനോ റൊണാൾഡോ.
ഒരുപാട് സംഘനകളുടെ അംബാസിഡർ ആയിട്ടുള്ള അദ്ദേഹം കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന Save the children, World Vision എന്ന സംഘടനകളുടെയും അതുപോലെ തന്നെ UNICEF ൻ്റെ ഒക്കെ അംബാസിഡറായി വർക്ക് ചെയ്യുന്നുണ്ട്. വെറുതെ വർക്ക് ചെയ്യുക എന്നതിലുപരി അവർക്കുവേണ്ടിയിട്ട് സംഘടനകൾക്ക് വേണ്ടിയിട്ട് വലിയ ഒരുപാട് കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 2011ൽ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള ഗോൾഡൻ ബൂട്ട് ലേലത്തിനു വയ്ക്കുകയും അതിൽ നിന്ന് കിട്ടിയ 1.2 മില്യൺ പൗണ്ട് (1 പൗണ്ട് 90 രൂപയാണ്) ഇത്രയും വലിയ സംഖ്യ അദ്ദേഹം ചെലവഴിച്ചിട്ടുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയിട്ടല്ല. അദ്ദേഹം ഈ ക്യാഷ് മുഴുവൻ ഡൊണേറ്റ് ചെയ്തിട്ടുണ്ടായിരുന്നത് ഗാസ്സയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിട്ടായിരുന്നു.
അതുപോലെതന്നെ 2013ൽ അദ്ദേഹത്തിന്റെ ബാലൻഡിയർ ഇതേപോലെ തന്നെ ലേലത്തിൽ വയ്ക്കുകയും അതിൽ നിന്ന് കിട്ടിയിട്ടുള്ള 5 ലക്ഷത്തി മുപ്പതിനായിരം പൗണ്ട് രോഗികൾ ആയിട്ടുള്ള കുട്ടികളെ ചികിത്സിക്കുന്ന മേകെ വിഷൻ എന്നു പറയുന്ന സംഘടനയ്ക്ക് നൽകുകയാണ്. ഇതുകൊണ്ടൊന്നും തീരുന്നില്ല തനിക്ക് കിട്ടുന്ന ബോണസുകൾ 40000 പൗണ്ട് 50000 പൗണ്ട് ഒക്കെ ചെലവഴിക്കുന്നത് ഇതുപോലുള്ള സംഘടനകൾക്ക് വേണ്ടിയിട്ടാണ്. അതുപോലെതന്നെ അദ്ദേഹത്തിന്റെ ശരീരത്തെപ്പറ്റി നോക്കുകയാണെങ്കിൽ സ്വന്തം ശരീരം ഒരു കോവില് പോലെ അല്ലെങ്കിൽ അതുപോലെ തന്നെ ഒരു മഹത്തായിട്ടുള്ള വസ്തു പോലെയാണ് അദ്ദേഹം നോക്കുന്നത്.
നമ്മൾ പലപ്പോഴും ക്രിസ്ത്യാനോ ഷർട്ട് ഊരിയിട്ട് ഗ്രൗണ്ടിലൂടെ ഓടുന്നതൊക്കെ കാണാറുണ്ട്. എന്നാൽ പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരൊറ്റ ടാറ്റുപോലും നമ്മൾ ആരും കണ്ടിട്ടുണ്ടായിരിക്കുകയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ ടാറ്റു ചെയ്യാത്തത് എന്ന് ചോദിക്കുന്ന സമയത്ത് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യം അദ്ദേഹം റെഗുലർ ആയിട്ട് തന്നെ ബ്ലഡ് ഡൊണേറ്റ് ചെയ്യുന്ന ഒരു വ്യക്തിയാണ്. അപ്പോൾ ഇത്തരത്തിലുള്ള ടാറ്റു നമ്മുടെ ശരീരത്തിൽ ചെയ്തു കഴിഞ്ഞാൽ ഒരു പക്ഷെ ഇൻഫെക്ഷൻ വരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തിൽ ടാറ്റൂ എന്ന് പറയുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ദേഹത്ത് ചെയ്യാത്തത്.
കളിയിൽ അദ്ദേഹത്തിന് എത്രത്തോളം ആത്മാർത്ഥതയുണ്ടോ അതിനു ഉപരിയായിട്ട് ചുറ്റുമുള്ള സമൂഹത്തിന് വേണ്ടിയിട്ട് എന്തെങ്കിലും ചെയ്യുന്ന അല്ലെങ്കിൽ അത്രയും സാമൂഹ്യ മൂല്യമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. തനിക്ക് കിട്ടുന്ന ബോണസുകൾ പോലും പലപ്പോഴും അദ്ദേഹം നൽകുന്നത് തന്റെ കൂടെ കളിക്കുന്ന സഹ കളിക്കാർക്കു വേണ്ടിയിട്ടാണ്. വെറുമൊരു ദരിദ്ര്യ കുടുംബത്തിൽ ജനിച്ച വിശപ്പകറ്റാൻ വേണ്ടിയിട്ട് വൈകുന്നേരങ്ങളിൽ സ്കൂളിൽ ബാക്കി വരുന്ന ഭക്ഷണവുമായി അമ്മ വരുന്നതും കാത്ത് നോക്കിയിരുന്നിരുന്ന ആ വ്യക്തി അദ്ദേഹത്തിന്റെ നാട്ടിൽ ഇന്ന് വിമാനം ഇറങ്ങുന്ന സമയത്ത് വിമാനത്തിന്റെ ചില്ലികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അദ്ദേഹം കാണുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എയർപോർട്ട് എന്നാണ്.
അദ്ദേഹത്തിന്റെ പാഷനെ അത്രത്തോളം മുറുകെപ്പിടിച്ച് അതിനുവേണ്ടി അദ്ദേഹം കഠിനമായി അധ്വാനിച്ചുകൊണ്ട് മാത്രമാണ് അദ്ദേഹം ഇന്ന് ലോകം അറിയപ്പെടുന്ന ഒരു ഫുട്ബോളറായി മാറിയിട്ടുള്ളത്. നമ്മുടെ ചുറ്റുപാടുകൾ എത്ര മോശമായിരുന്നാൽ പോലും നമ്മുടെ പാഷനു വേണ്ടിയിട്ട് നമ്മൾ കഠിനമായി അദ്ധ്യാനിക്കാൻ തയ്യാറായി കഴിഞ്ഞാൽ ഒരു ദിവസം നമ്മുക്ക് സകസ്സ്സ് ഉണ്ടാകും എന്നതിന് വ്യക്തമായിട്ടുള്ള ഒരു തെളിവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു വ്യക്തി ജനിച്ചു വളർന്ന സാഹചര്യം മോശമാണെങ്കിൽ അത് ഒരിക്കലും അവൻ്റെ തെറ്റല്ല. എന്നാൽ അവൻ മരിക്കുന്ന സമയത്ത് എന്തെങ്കിലും ഒന്നായിട്ടില്ലെങ്കിൽ അത് അവൻ്റെ മാത്രം തെറ്റാണ്. അതുകൊണ്ട് തന്നെ നമ്മൾ പാഷനെ തിരിച്ചറിഞ്ഞ് അതിനു വേണ്ടി കഠിനമായി പ്രയക്തിനിക്കാൻ തയ്യാറാവുക.
NEXT PAGE ENGLISH